തിങ്കളാഴ്‌ച, മേയ് 26, 2014

ആഴങ്ങള്‍

നിന്നെ,യെന്നാഴങ്ങളി,ലുള്‍ക്കൊള്ളുവാന്‍,
നിന്നിലേ,യാഴങ്ങളിലേയ്ക്ക് വളര്‍ന്നിറങ്ങുവാന്‍,
നിത്യമെന്നുമുള്ളം നിശബ്ദമായി,
നിഗൂഡമായുള്ളില്‍ ത്രസ്സിച്ചിരുന്നു.

ഒരേ ഭ്രാന്ത്...


സുഹൃത്തേ,
ബന്ധങ്ങളുടെ ആഴച്ചുഴിയറിഞ്ഞവനല്ല ഞാന്‍...
താഴേക്കിറങ്ങാനുതകുമ്പോള്‍...
ഇരുട്ട്‌...വേദന...
ഒരു നിമിഷം...ഞാന്‍ തിരികെക്കരേറി...
ഭയം...പരാജിതന്‍റെ ആത്മഭയം...
വരികളെഴുതി, ചുരുട്ടിയെറിഞ്ഞ
വെളുത്ത കടലാസ്സുകളാലതി-
ന്നാഴം കുറയ്ക്കുവാന്‍ ഞാന്‍ ശ്രമിച്ചു...
നിര്‍വികാരതയുടെ നീരസത്താ-
ലൊളിച്ചോടുവാന്‍ ഞാന്‍ ശ്രമിച്ചു...
നീറുന്ന,യോര്‍മ്മകളെന്നിലെ
മതിഭ്രമത്തിന്‍റെ ശേഷിപ്പുകള്‍...
ഞാനുറക്കെ,യുറക്കെ ചിരിച്ചു...
ആഴങ്ങളില്‍ നിന്നുമൊരു മാറ്റൊലി കേള്‍ക്കുന്നു...
അറിഞ്ഞവന്‍റെ ഭ്രാന്ത്...
അറിയാത്തവന്‍റെ ഭ്രാന്തിനോട് പ്രതികരിക്കുന്നു...
അതേ ഭാഷയില്‍...
അതേ ശബ്ധത്തില്‍...

ഞായറാഴ്‌ച, മേയ് 11, 2014

വൈരുദ്ധ്യങ്ങള്‍.

സ്വത്വം

ഇരുട്ടും വെളിച്ചവും സ്വത്വം കൈമാറി...
ഇന്നെനിയ്ക്കു ഇരുട്ടില്‍ കാണാം...
വെളിച്ച,മോര്‍മ്മകളില്‍
ചിതറിപ്പോയ ഒരു ബള്‍ബ്‌...

നിറം

കറുത്ത പ്രഭാതത്തില്‍
ചുവന്ന പുഴുക്കള്‍
വെളുത്ത ചോര കുടിക്കുന്നു.
നിറങ്ങള്‍ക്ക് ഭ്രാന്ത്‌ പിടിച്ചു...

ആത്മഹത്യ

ഉറക്കഗുളികകളുടെ കുപ്പി കാലിയായി.
നുരയും പതയും മഷി പടര്‍ത്തിയ
കടലാസ്സിലൊടുവി,ലവളുടെ
ഓര്‍മ്മകള്‍ മാത്രം ശേഷിച്ചു.

മരണം

നിശബ്ധമായ ഏകാന്തത.
പുകയൂതുന്ന പ്രഭാതം.
മിടിക്കാന്‍ മടിക്കുന്ന ഹൃദയം.
ഒരു കാലൊച്ച കേള്‍ക്കുന്നുണ്ടോ?

മഴ

മഴ പെയ്തിറങ്ങുന്നു.
ചിതല്‍പുറ്റുകലൊലിച്ചിറങ്ങി
ചെളികെട്ടിയ മനസ്സ്.
അഭയം തേടി ഞാനെത്തിയത്
ഇന്നലെ മുളച്ച കൂണുകള്‍ക്ക് കീഴില്‍.

നിസ്സംഗത.

ചിതകൂട്ടി, ചിറകറുത്ത,തിലെറിഞ്ഞു                   
പുറം തിരിഞ്ഞു നടക്കുന്ന
പക്ഷിയുടെ നിസ്സംഗത.
വേടന്‍റെ ധര്‍മ്മസങ്കടം.